Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Life Imprisonment

റിട്ടയേർഡ് അധ്യാപികയുടെ കൊലപാതകം: അയൽവാസിയായ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

ആലപ്പുഴ: തുമ്പോളിയിൽ റിട്ടയേർഡ് അധ്യാപിക ഏലിയാമ്മ(ചിന്നമ്മ)യെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ കൊലപ്പെടുത്തിയ കേസിൽ ബന്ധുവും അയൽവാസിയുമായ പ്രതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലിയ്ക്ക്(39) ജീവപര്യന്തം തടവ് ശിക്ഷ.

ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് കോടതി മൂന്ന് ജഡ്ജി എം. ഷുഹൈബ് ആണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 15 വർഷം വേറെയും തടവ് ശിക്ഷ വിധിച്ചു.

2010 ഓഗസ്റ്റ് 12 നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. ഏലിയാമ്മ ടീച്ചറിന്‍റെ നാല് മക്കളും ഭർത്താവും വിദേശത്തായിരുന്നു. ഏലിയാമ്മയും ജോലിക്കാരിയും മാത്രമാണ് തുമ്പോളിയിലെ വീട്ടിൽ ഉണ്ടായിരുന്നത്. ജോലിക്കാരി വീട്ടിൽ പോയ സമയം അയൽവാസിയായ ഫ്രില്ലി, ഏലിയാമ്മയുടെ വീട്ടിലെത്തിയാണ് കൊല നടത്തിയത്.

മുഖത്ത് മുളക് പൊടി വിതറി പിന്നിൽ നിന്ന് തള്ളി താഴെയിട്ട ശേഷം കത്തി ഉപയോഗിച്ച് കൈകളിലും കഴുത്തിലും മുറിവ് ഉണ്ടാക്കുകയുമായിരുന്നു. വീഴ്ചയിൽ ഏലിയാമ്മയുടെ വാരിയെല്ലുകൾ പൊട്ടുകയും ചെയ്തു. പിന്നീട് ഏലിയാമ്മയുടെ സ്വർണ വളകളും മാലയും മോഷ്ടിച്ചു. മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഫ്രില്ലി ഇവിടെ നിന്ന് മടങ്ങിയത്.

ആലപ്പുഴ നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. പോലീസ് അന്വേഷണത്തെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചു. തമിഴ് നാടോടി സംഘത്തെ ഏലിയാമ്മയുടെ വീട്ടിൽ കണ്ടതായി മൊഴി നൽകിയ ഫ്രില്ലിയെ ആദ്യം പോലീസ് വിശ്വസിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തിൽ തൃശൂരിൽ ട്രെയിനിൽ നിന്ന് ഒരു നാടോടി സംഘത്തെ പിടികൂടിയെങ്കിലും ഇവർക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് പിന്നീട് തെളിഞ്ഞു. തുടർന്ന് ഫ്രില്ലി പോലീസ് നിരീക്ഷണത്തിലായി.

തുടർച്ചയായ ചോദ്യം ചെയ്യലിന് ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 2010 സെപ്റ്റംബർ ആറിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നോർത്ത് പോലീസ് ഇൻസ്പെക്ടർ കെ.എ. തോമസാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സിബിസിഐഡി ഇൻസ്പെക്ടർ എ. നസീർ കുറ്റപത്രം സമർപ്പിച്ച കേസിൽ 70 ഓളം സാക്ഷികളും നിരവധി തൊണ്ടി മുതലകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയിരുന്നു.

Kerala

രവീന്ദ്ര സിംഗ് വധം: പ്രതിക്കു ജീവപര്യന്തം

പറവൂർ: ഭാര്യാസഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തരാഖണ്ഡ് സ്വദേശിക്കു ജീവപര്യന്തം കഠിനതടവ്. പ്രകാശ് സിംഗി (36)നെയാണു പറവൂർ അഡീഷണൽ സെഷൻസ് കോടതി 2 ജഡ്ജി വി. ജ്യോതി ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയുമടയ്ക്കണം.

2019 മേയ് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ഉത്തരാഖണ്ഡ് സ്വദേശിതന്നെയായ രവീന്ദ്ര സിംഗാണു കൊല്ലപ്പെട്ടത്. കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ പാണിയേലിയിലുള്ള റസ്റ്ററന്‍റിൽ ജോലിക്കാരായിരുന്നു ഇരുവരും.

റസ്റ്ററന്‍റ് ഉടമയിൽനിന്ന് പ്രകാശ് സിംഗ് അമിതമായി പണം വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട രവീന്ദ്ര സിംഗ് ഉടമയോടു പ്രകാശിന് ഇങ്ങനെ പണം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ രവീന്ദ്ര സിംഗിനെ വിറകുകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കുറുപ്പംപടി എസ്എച്ച്ഒയായിരുന്ന കെ.ആർ. മനോജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ബി. ഷാജി ഹാജരായി.

Kerala

ലതേഷ് വധക്കേസ്; ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

കണ്ണൂർ: തലശേരി കെ. ലതേഷ് വധക്കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഒന്ന് മുതൽ ഏഴ് വരെ പ്രതികൾക്ക് ജീവപര്യന്തം. 1,40,000 പിഴയും തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു.

ഒന്ന് മുതൽ ഏഴ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. കേസിൽ ഒൻപത്, 10, 11 പ്രതികളെ വെറുതെ വിട്ടു. എട്ടാം പ്രതി വിചാരണക്കിടെ മരിച്ചിരുന്നു.

സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന ലതേഷ് 2008ലാണ് കൊല്ലപ്പെട്ടത്. ഡിസംബർ 31ന് ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം ലതേഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തായ മോഹൻലാലിനെ (ലാലു) വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

Kerala

മനാഫ് വധക്കേസ്: ഷഫീഖിന് ജീവപര്യന്തം

മഞ്ചേരി: കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം. മുൻ എംഎൽഎ പി.വി. അൻവറിന്‍റെ സഹോദരി പുത്രനും ഒന്നാം പ്രതിയുമായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടൻ ഷഫീഖിനെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്.

മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. ജീവപര്യന്തത്തിനു പുറമേ ഒരു ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചു. ഈ പണം ഷഫീഖിന്‍റെ സഹോദരിയും കേസിലെ സാക്ഷിയുമായ ഫാത്തിമയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.

പിഴയടച്ചില്ലെങ്കിൽ ജീവപര്യന്തത്തിനു പുറമേ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം. കേസിലെ മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ സഹോദരനുമായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടൻ ഷരീഫ് (58), 17-ാം പ്രതി നിലന്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ് (52), 19-ാം പ്രതി എളമരം മപ്രം പയ്യനാട്ട് തൊടിക ഏറക്കോടൻ കബീർ എന്ന ജാബിർ (52) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെള്ളിയാഴ്ച വെറുതെ വിട്ടിരുന്നു.

1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ രണ്ടാം പ്രതിയായിരുന്നു മുൻ എംഎൽഎ പി.വി. അൻവർ. ഏഴാം പ്രതിയായിരുന്ന അൻവറിന്‍റെ പിതാവ് പി.വി. ഷൗക്കത്തലി കുറ്റപത്രം സമർപ്പിക്കും മുന്പെ മരണപ്പെട്ടു.

പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷി അന്നും കൂറുമാറിയിരുന്നു. കേസിൽ 21 പ്രതികളെ വിചാരണക്കോടതി വെറുതെ വിടുകയായിരുന്നു. കേസിൽ അൻവറിന്‍റെ രണ്ട് സഹോദരീപുത്രൻമാരടക്കം നാല് പ്രതികളെ 23 വർഷമായിട്ടും പോലീസ് പിടികൂടിയിരുന്നില്ല.

ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട് മനാഫിന്‍റെ സഹോദരൻ അബ്ദുൾ റസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്‍റർപോൾ സഹായത്തോടെ പിടികൂടാൻ മഞ്ചേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്.

2018 ഓഗസ്റ്റ് 30ന് കബീറും മുനീബും 2019 ജനുവരി 21ന് ഷരീഫും കീഴടങ്ങുകയായിരുന്നു. ഒന്നാം പ്രതിയായ മാലങ്ങാടൻ ഷെഫീഖ് 25 വർഷമായി ദുബായിലായിരുന്നു. കോവിഡ് കാലത്ത് ഷാർജയിൽ നിന്ന് ചാർട്ടേഡ് ഫ്ളൈറ്റിൽ കരിപ്പൂരിലെത്തിയപ്പോൾ 2020 ജൂണ്‍ 24നാണ് അറസ്റ്റിലായത്. ‌‌‌

കേസിൽ രണ്ടാം പ്രതിയായിരുന്ന പി.വി. അൻവനെയടക്കം വെറുതെവിട്ട 21 പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്‍റെ അപ്പീലും സഹോദരൻ അബ്ദുൾ റസാഖിന്‍റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ.

Latest News

Corehub Up